HomeIndiaരാമക്ഷേത്ര ഭൂമി തട്ടിപ്പിനെതിരെ രാഹുല്‍ ഗാന്ധി

രാമക്ഷേത്ര ഭൂമി തട്ടിപ്പിനെതിരെ രാഹുല്‍ ഗാന്ധി

രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ ഭൂമി തട്ടിപ്പ് നടത്തിയ ആരോപണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ശ്രീരാമന്‍ സ്വയം സത്യവും നീതിയും മതവുമാണ്. ആ ശ്രീരാമന്റെ പേരില്‍ കബളിപ്പിക്കുന്നത് അനീതിയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം രൂപീകരിച്ച രാമക്ഷേത്ര ട്രസ്റ്റ് ക്ഷേത്രത്തിനായി ഭൂമി വാങ്ങിയതില്‍ വന്‍ തട്ടിപ്പ് നടത്തിയെന്നാണ് സമാജാ വാദിയും ആം ആദ്മി പാര്‍ട്ടിയും ആരോപിക്കുന്നത്. മാര്‍ച്ച് 18ന് ഒരു വ്യക്തിയില്‍ നിന്ന് 2 കോടി രൂപക്ക് വാങ്ങിയ 1.208 ഹെക്ടര്‍ ഭൂമി റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ രാമജന്മഭൂമി ട്രസ്റ്റിന് 18.5 കോടി രൂപക്ക് മറിച്ച് വിറ്റുവെന്നാണ് ആരോപണം.

രണ്ട് ഇടപാടുകള്‍ക്കിടയില്‍ നടന്ന സമയം 10 മിനിട്ടില്‍ താഴെയാണ്. ഈ കുറഞ്ഞ സമയത്തിനിടെ ഭൂമിയുടെ വില എങ്ങനെയാണ് അനേകം ഇരട്ടിയായി വര്‍ധിച്ചതെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വിശദീകരിക്കണമെന്ന് മുന്‍ മന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ പവന്‍ പാണ്ഡെ ആവശ്യപ്പെട്ടു.

Most Popular

Recent Comments