HomeWorldAsiaഡിപ്ലോമാറ്റിക്ക് ബാഗ്‌ വരുന്ന വഴി

ഡിപ്ലോമാറ്റിക്ക് ബാഗ്‌ വരുന്ന വഴി

ഡിപ്ലോമാറ്റിക്ക് ബാഗിനെ കുറിച്ചാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന ചര്‍ച്ചകളില്‍ അധികവും. എന്താണ് ഡിപ്ലോമാറ്റിക്ക് ബാഗ് എന്നതിനെ കുറിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അടക്കമുള്ളവര്‍ വിശദീകരിച്ചു കഴിഞ്ഞു. ഇനിയിപ്പോള്‍ അറിയേണ്ടത് ഡിപ്ലോമാറ്റിക്ക് ബാഗ് വരുന്ന വഴിയെ കുറിച്ചാണ്.

യുഎഇയില്‍ നിന്ന് വന്ന ബഗേജാണ് ഇപ്പോഴത്തെ താരം എന്നതിനാല്‍ യുഎഇയില്‍ നിന്ന് ഡിപ്ലോമാറ്റിക്ക് ബാഗ് വരുന്ന വഴിയിലൂടെ സഞ്ചരിക്കാം.

യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള പർച്ചേസ് ഡിപ്പാർട്മെന്റ് ആണ് അവരുടെ വിവിധ രാജ്യങ്ങളിലേക്കുള്ള എംബസ്സികളിലേക്കുള്ള സാധനങ്ങൾ വാങ്ങുന്നതും പാക്ക് ചെയ്തു അതാത് രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതും. ഇത് അബുദാബിയിൽ ആണ് പ്രവർത്തിക്കുന്നത്. ഡെലിവറി & ഡസ്പാച്ച് ഏരിയ 100% cctv കവറേജ്‌ ഉള്ള സ്ഥലമാണെന്ന് മാത്രമല്ല, ഓൺ സൈറ്റിൽ 60 ദിവസത്തെ വീഡിയോ റെക്കോർഡിങ് സ്റ്റോക്ക് ഉണ്ടാകും. അതിന് മുൻപുള്ള 2-3 വർഷത്തെ വീഡിയോ റെക്കോർഡിങ് നല്ല ക്വാളിറ്റി ഡാറ്റാ ടേപ്പിൽ അവരുടെ archives ൽ സൂക്ഷിച്ചു വെക്കും.

ഡസ്പാച്ച് ഏരിയയിൽ നിന്നും ഉള്ള ബാഗ്ഗജ് ഭാരവും അളവും ഒക്കെ രേഖപ്പെടുത്തി ലേബൽ ചെയ്ത ശേഷം വിദേശകാര്യ വകുപ്പിന്റെ റിയൽ ടൈം ട്രാക്കിംഗ് ഡിവൈസ് ഘടിപ്പിച്ച ലാൻഡ് ക്രൂയിസർ വണ്ടിയിലാണ് എയർപോർട്ടിൽ എത്തിക്കുക.ഇതിന്റെ മുന്നിലും പിന്നിലുമായി യുഎഇ മിലിറ്ററിയുടെ നിസ്സാൻ പട്രോൾ ഉണ്ടാകും.

എയർപോർട്ടിൽ എത്തുന്ന ബാഗ്ഗജ് കൺവെയർ ബെൽറ്റ്‌ വഴി ലോഡിങ് ഏരിയയിൽ എത്തുന്നു. ഇവിടങ്ങളിലും മുഴുവൻ 100% CCTV കവറേജ്‌ ഉണ്ടാകും. 2-5 വർഷം മുൻപ് വരെയുള്ള വീഡിയോ ഡാറ്റാ ടേപ്പിൽ സൂക്ഷിക്കുന്ന പതിവുണ്ട്. ഇങ്ങനെയാണ് ബഗേജ് എത്തുന്നത്.

അതിനാല്‍ ഇവിടെ വെച്ചൊന്നും കള്ളക്കടത്തിന് സാധ്യതയില്ല. സ്വർണം ഒളിപ്പിച്ചത് ഒന്നുകിൽ സാധനം വാങ്ങിയ കടയിൽ വെച്ചോ, അല്ലെങ്കിൽ ഡെലിവറി ഏരിയയിൽ വെച്ചോ ആവാനാണ് സാധ്യത. . യുഎഇ സർക്കാരിന്റെ അന്തസ്സിനേയും വിശ്വാസ്യയോഗ്യതയും അന്താരാഷ്ട്ര തലത്തിൽ ചോദ്യം ചെയ്യുന്ന ഒരു സംഭവം ആണ് നടന്നിരിക്കുന്നത്. അത് കൊണ്ട് തന്നെ അബുദാബിയിലെ പർച്ചേസ് മാനേജറിൽ നിന്നും അന്വേഷണം ആരംഭിച്ചു കഴിഞ്ഞു എന്നാണ് അറിയാൻ കഴിഞ്ഞത്.

ചിലപ്പോൾ തിരുവനന്തപുരത്തെ കോൺസുലേറ്റ് തന്നെ താൽക്കാലികമായി അടച്ചിടാൻ സാധ്യത ഉണ്ട്. ഇക്കാര്യത്തിൽ ഒരുപാട് തലകൾ ഉരുളും എന്ന കാര്യത്തിൽ സംശയം വേണ്ട.  ഇനിയുള്ള ചർച്ചകൾ യുഎഇ പ്രസിഡന്റ്‌ ഷെയ്ഖ് ഖലീഫയും ഇന്ത്യൻ പ്രധാന മന്ത്രി മോദിജിയും തമ്മിൽ നേരിട്ട് നടക്കും. വേണമെങ്കിൽ, ഇന്ത്യയിൽ ഈ കള്ളക്കടത്തിന് കൂട്ടു നിന്നവരെ യുഎഇക്ക് ചോദ്യം ചെയ്യാൻ അങ്ങോട്ട് കൊണ്ട് ചെല്ലാൻ ആവശ്യപ്പെടാം. അതിനുള്ള കരാർ ഇപ്പോൾ നിലവിൽ ഉണ്ട്.

Most Popular

Recent Comments