HomeKeralaനിര്‍മാണ മേഖലക്ക് തിരിച്ചടിയായി സിമന്റ് വില വര്‍ധിക്കുന്നു

നിര്‍മാണ മേഖലക്ക് തിരിച്ചടിയായി സിമന്റ് വില വര്‍ധിക്കുന്നു

സിമന്റ് വില വര്‍ധനവിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രി പി രാജീവ് സിമന്റ് നിര്‍മാതാക്കളുടേയും വിതരണക്കാരുടേയും യോഗം വിളിച്ചു. ചൊവ്വാഴ്ച വൈകീട്ട് 5 മണിക്കാണ് യോഗം. അടുത്ത മാസം 1 മുതല്‍ ഒരു ചാക്ക് സിമന്റിന് 30 രൂപ കൂട്ടാനാണ് കമ്പനികളുടെ തീരുമാനം. ലോക്ക്ഡൗണ്‍ തുടങ്ങുമ്പോള്‍ 50 കിലോഗ്രാമിന്റെ ഒരു ചാക്കിന് 420 രൂപയായിരുന്നു വില.

ഇത് 50 മുതല്‍ 60 രൂപ വരെ വര്‍ധിപ്പിച്ച് ഒരു ചാക്ക് സിമന്റിന് നിലവില്‍ 480 രൂപയായി. ജൂണ്‍ 1 മുതല്‍ 30 രൂപ കൂടി വീണ്ടും ഒരു ചാകക്ക് സിമന്റിന് കൂട്ടാനാണ് കമ്പനികളുടെ തീരുമാനം. ഇതോടെ ആദ്യമായി 50 കിലോഗ്രാമിന്ഡറെ ഒരു ചാക്ക് സിമന്റിന്റെ വില 500 രൂപയുടെ മുകളിലെത്തും. ഇത് നിര്‍മ്മാണ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നാണ് ആശങ്ക.

11 ലക്ഷം ടണ്‍ സിമന്റാണ് സംസ്ഥാനത്തെ ഒരു മാസം ശരാശരി ഉപഭോഗം നടക്കുന്നത്. ഇതില്‍ 97 ശതമാനവും സ്വകാര്യ കമ്പനികളാണ് വിതരണം ചെയ്യുന്നത്. സ്റ്റീല്‍, ക്രഷര്‍, ഉത്പന്നങ്ങളുടെ വിലയും കൂട്ടിയിട്ടുണ്ട്. ഇതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പലയിടത്തും നിലച്ച മട്ടാണ്. ഈ സാഹര്യത്തില്‍ സിമന്റ് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഈ രംഗത്തുള്ളവരുടെ ആവശ്യം.

Most Popular

Recent Comments