HomeFilmഅനുരാഗിനേയും തപ്‌സിയേയും ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു

അനുരാഗിനേയും തപ്‌സിയേയും ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു

ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപിനേയും നടി തപ്‌സി പന്നുവിനേയും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു. രാവിലെ ഇരുവരുടേയും വസതികളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. മുംബൈയിലേയും പൂനെയിലേയും 30ന് മുകളില്‍ ഇടങ്ങളിലാണ് രാവിലെ റെയ്ഡ് നടന്നത്. പ്രവര്‍ത്തനം അവസാനിപ്പിച്ച ഫാന്റം ഫിലിംസിന്റെ ചുവടുപിടിച്ചാണ് റെയ്ഡ് നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബോളിവുഡില്‍ നരേന്ദ്ര മോദി സര്‍ക്കാരിനേയും അവരുടെ നയനിലപാടുകളേയും പ്രത്യക്ഷമായിത്തന്നെ വിമര്‍ശിച്ചിരുന്നവരാണ് അനുരാഗ് കശ്യപും തപ്‌സി പന്നുവും. പൗരത്വ ഭേദഗതി നിയമത്തേയും പ്രതിഷേധക്കാര്‍ക്കെതിരെ നചന്ന അക്രമത്തേയും അനുരാഗ് കശ്യപ് നിശതമായി വിമര്‍ശിച്ചിരുന്നു. വിവാദമായ കര്‍ഷക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന പ്രതിഷേധക്കാര്‍ക്കെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് ഉള്‍പ്പടെ നിരവധി സാമൂഹ്യ വിഷയങ്ങളില്‍ തപ്‌സി പന്നുവും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

എന്നാല്‍ ആദായ നികുതി വകുപ്പിന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുകയെന്നും അത് പിന്നീട് കോടതിയിലെത്തുകയുമാണ് ചെയ്യാറുള്ളതെന്ന് കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കര്‍ അറിയിച്ചു. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് റെയ്‌ഡെന്ന ചോദ്യത്തിന് ഇത് വളരെ കടുത്തതാണ് എന്നാണ് മന്ത്രി തിരിച്ച് മറുപടി നല്‍കിയത്.

Most Popular

Recent Comments