HomeKeralaKannurതെളിവെടുപ്പിനിടയിൽ ജനരോഷം ; മറ്റാർക്കും പങ്കില്ലെന്ന് പോലീസ്

തെളിവെടുപ്പിനിടയിൽ ജനരോഷം ; മറ്റാർക്കും പങ്കില്ലെന്ന് പോലീസ്

കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് കരിങ്കല്‍ ഭിത്തിയില്‍ തലയിടിച്ച് ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പിനിടയിൽ വഞ്ചനരോഷം. ആക്രോശിച്ചും കൊലവിളി ഉയർത്തിയും പാഞ്ഞടുക്കുകയായിരുന്നു വീട്ടമ്മമാർ അടക്കമുള്ള നാട്ടുകാർ.
അറസ്റ്റിലായ അമ്മ ശരണ്യയെ തെളിവെടുപ്പിന്റെ ഭാഗമായി വീട്ടിലും കടപ്പുറത്തും എത്തിച്ചു. ശരണ്യയുടെ വല്യച്ഛൻ ബോധരഹിതനായി വീണു. ബന്ധുക്കൾ ശരണ്യക്കെതിരെ ശാപവാക്കുകൾ ഉപയോഗിച്ചു.
കൊലപാതകം നടത്തിയത് ശരണ്യ തനിച്ചാണെന്നും ഭര്‍ത്താവ് പ്രണവിനോ ശരണ്യയുടെ കാമുകനോ സംഭവത്തില്‍ പങ്കില്ലെന്നും കണ്ണൂര്‍ സിറ്റി സിഐ പി.ആര്‍. സതീഷ് പറഞ്ഞു. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം ഭർത്താവിനെ നാട്ടിൽ എത്തിച്ച ശേഷമാണ് കുഞ്ഞിനെ കൊന്നത്. ആദ്യം കടൽ ഭിത്തിയിലേക്കു എറിഞ്ഞെങ്കിലും മരിക്കാത്തതിനാൽ വീണ്ടും വീണ്ടും എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു.കുറ്റം ഭർത്താവിൽ ചാർത്തി രക്ഷപെടാനായിരുന്നു ശരണ്യയുടെ ശ്രമമെങ്കിലും വസ്ത്രത്തിൽ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം പരിശോധനയിൽ കണ്ടെത്തിയത് തിരിച്ചടിയായി. കാമുകനൊപ്പം സുഖമായി ജീവിക്കാൻ കുഞ്ഞു തടസ്സം ആകുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയത്.

Most Popular

Recent Comments