കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മില്‍ ഇന്ന് നടത്തിയ ചര്‍ച്ചയും പരാജയം. ഏഴാമത്തെ ചർച്ചയാണ് ഇന്ന് നടന്നത്. താങ്ങുവിലയിൽ മാത്രം വിട്ടുവീഴ്ചയാകാം എന്ന സർക്കാർ നിർദ്ദേശം കർഷക സംഘടനകൾ തള്ളി.
ജനുവരി എട്ടിന് വീണ്ടും ചർച്ച നടക്കും. കാര്‍ഷിക നിയമങ്ങൾ പിൻവലിക്കാനായി ഓര്‍ഡിനൻസ് കൊണ്ടുവരണമെന്നായിരുന്നു കര്‍ഷക സംഘടനകളുടെ ആവശ്യം. അടുത്ത പാർലമെന്‍റ് സമ്മേളനത്തിൽ ബില്ല് പാസാക്കിയാൽ മതി. താങ്ങുവിലയ്ക്ക് നിയമസാധുത നല്‍കാന്‍ ഇപ്പോൾ ലോക്സഭയിലുള്ള സ്വകാര്യ ബിൽ അംഗീകരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിലൊന്നും സർക്കാർ മറുപടി നൽകിയില്ല.