മഹാസഖ്യത്തിന് പിന്നാലെ ബീഹാറില്‍ ഭരണമുന്നണിയായ എന്‍ഡിഎയിലും സീറ്റ് ധാരണയായി. സീറ്റുകള്‍ തുല്യമായി വീതിക്കാനാണ് നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയും ധാരണയായത്. ആകെയുള്ള 243 സീറ്റില്‍ 122 ഇടത്ത് ജെഡിയു മത്സരിക്കും. 121 സീറ്റ് ബിജെപിക്കാണ്. ജിതന്‍ റാം മാഞ്ജിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചക്ക് ജെഡിയുവിന്റെ സീറ്റില്‍ നിന്നാണ് കൊടുക്കുക. രാം വിലാസ് പസ്വാന്റെ എല്‍ജെപിക്ക് ബിജെപിയും സീറ്റുകള്‍ നല്‍കും. സീറ്റുകളുടെ എണ്ണത്തില്‍ തീരുമാനം ആയില്ല.