തമിഴ്‌നാട്ടിലെ കരൂരിൽ നഴ്‌സിംഗ് വിദ്യാർത്ഥികൾ വന്ന ബസില്‍ ടാങ്കര്‍ ലോറിയിടിച്ച അപകടത്തില്‍ ബസ് ഡ്രൈവർ മരിച്ചു. കണ്ടാണശേരി സ്വദേശി ഷഹീറാണ് (30) കോയമ്പത്തൂർ ജി. എച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെ മരിച്ചത്. ക്ലീനർ തൃശൂർ സ്വദേശി നിതിൻ (24) കൈയ്ക്ക് പരിക്കേറ്റ് ചികിത്സയിലുണ്ട്. പരിക്ക് സാരമുള്ളതല്ല.
ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു അപകടം. ടാങ്കർ ലോറി ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. അമല നഗറിലുള്ള ജയ് ഗുരു ബസാണ് അപകടത്തിൽപെട്ടത്. വയനാട് ഭാഗത്തേക്ക് വിദ്യാർത്ഥികളെ കൊണ്ടുവരാൻ ബസ് പോയിരുന്നു. അവിടെ നിന്നാണ് ബംഗളൂരുവിലേക്ക് പോയത്.