പുലിക്കളി നടത്തേണ്ടതില്ല എന്ന തൃശൂര്‍ കോര്‍പ്പറേഷൻ്റെ ഏകപക്ഷീയ തീരുമാനത്തിനെതിരെ പുലിക്കളി സംഘങ്ങള്‍ സര്‍ക്കാരിനെ സമീപിച്ചു. ജില്ലയിലെ മന്ത്രിമാരായ ഡോ ആര്‍ ബിന്ദു, കെ രാജന്‍, പി ബാലചന്ദ്രന്‍ എംഎല്‍എ എന്നിവരെയാണ് സംഘങ്ങള്‍ സമീപിച്ചത്.
ഇവരുടെ ഇടപെടലിനെ തുടര്‍ന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് കോര്‍പ്പറേഷനോട് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു.
യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പുലിക്കളി സംഘങ്ങള്‍ സംയുക്തമായി മേയര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഓണാഘോഷങ്ങള്‍ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി കോര്‍പ്പറേഷനില്‍ രജപുലിക്കളി സംഘങ്ങളുടെ ആവശ്യത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നുിസ്റ്റര്‍ ചെയ്ത സംഘങ്ങളാണ് മേയര്‍ക്ക് നിവേദനം നല്‍കിയത്.
നിലവില്‍ സംഘാടക സമിതി രൂപീകരിക്കുകയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുകയും പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ആവശ്യം.
സംഘാടക സമിതി യോഗം വിളിച്ചു അഭിപ്രായം ചോദിക്കുകയോ സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തത വരുത്തുകയോ ചെയ്യാതെ പുലിക്കളി ഉപേക്ഷിച്ചത് പുനപരിശോധിക്കണമെന്ന് പുലിക്കളി സംഘങ്ങള്‍ ആവശ്യപ്പെട്ടു.
ധാരാളം മുന്നൊരുക്കങ്ങള്‍ നടത്തിയത് മൂലം മുഴുവന്‍ സംഘങ്ങളും നിലവില്‍ വന്‍ സാമ്പത്തിക ബാധ്യതയിലാണ്. ഈ സാഹചര്യത്തില്‍ സംഘങ്ങളുടെ അഭിപ്രായം അറിയുന്നതിന് യോഗം വിളിക്കാമെന്ന് മേയര്‍ അറിയിച്ചുവെങ്കിലും ഇതുവരെ അതിന് തയ്യാറാകാത്ത സാഹചര്യത്തിലാണ് സര്‍ക്കാരിനെ സമീപിച്ചത്.
യുവജന സംഘം വിയ്യൂര്‍, വിയ്യൂര്‍ ദേശം പുലികളി സംഘം , ശങ്കരംകുളങ്ങര ദേശം പുലികളി ആഘോഷ കമ്മിറ്റി, കാനാട്ടുകര ദേശം പുലികളി, ചക്കാമുക്ക് ദേശം പുലികളി, ശക്തന്‍ പുലികളി സംഘം, സീതാറാം മില്‍ ദേശം പുലികളി സംഘാടക സമിതി, പാട്ടുരായ്ക്കല്‍ ദേശം കലാകായിക സാംസ്‌കാരിക സമിതി, അയ്യന്തോള്‍ ദേശം പുലികളി സംഘാടക സമിതി എന്നീ സംഘങ്ങളാണ് ഇത്തവണ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.