കുട്ടികളിലെ കൊവിഡ് ചികിത്സക്ക് മാര്‍ഗരേഖ തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍

0

കുട്ടികളുടെ കൊവിഡ് ചികിത്സക്ക് മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. മൂന്നാംതരംഗം കുട്ടികളെ ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് നടപടി. ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സെര്‍വീസാണ് പുതിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയത്. ഇന്നലെ രാത്രിയാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശം കേന്ദ്രം പുറത്തിറക്കിയത്.

റെംഡസിവീര്‍ കുട്ടികള്‍ക്ക് നല്‍കരുതെന്നും പ്രധാന നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. മരുന്ന് 118 വയസില്‍ താഴെയുള്ളവരില്‍ ഫലപ്രദമാണെന്നതിന് തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് നിര്‍ദ്ദേശം.

സ്റ്റിറോയ്ഡുകളുചെ ഉപയോഗം കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത കുട്ടികളില്‍ ആവശ്യമില്ലെനന്നും വിലയിരുത്തിയിട്ടുണ്ട്. 12 വയസിന് മുകളിലുള്ള കുട്ടികള്‍ 6 മിനിട്ട് നടന്നതിന് ശേഷം പള്‍സ് ഓക്‌സി മീറ്റര്‍ ഉപയോഗിച്ച് രക്തത്തിലെ ഓക്‌സിജന്‍ അളവ് പരിശോധിക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു.

പരിശോധനയില്‍ രക്തത്തിലെ ഓക്‌സിജന്റെ അളവില്‍ മൂന്ന് മുതല്‍ അഞ്ച് ശതമാനത്തിന്റെ കുറവുണ്ടാകുകയോ, കുട്ടികള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടാകുകയോ ചെയ്താല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം. രക്തത്തില്‍ ഓക്‌സിജന്റെ അളവ് 94 ശതമാനത്തിലും താഴ്ന്നാലും ശ്രദ്ധ കൊടുക്കണം. എന്നാല്‍, ഗുരുതര ആസ്തമ രോഗമുള്ള കുട്ടികള്‍ക്ക് ഇത്തരം ചികിത്സ രീതി ആവശ്യമില്ല.

ചെറിയ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് പാരസെറ്റാമോള്‍ ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് നല്‍കാമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സെര്‍വീസ് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു. അവശ്യ ഘട്ടങ്ങളില്‍ രോഗത്തിന്റെ തീവ്രത മനസിലാക്കാന്‍ ഹൈ റെസലൂഷന്‍ സിടി സ്‌കാനിങ് ഉപയോഗിക്കാമെന്നും മാര്‍ഗനിര്‍ദ്ദേശത്തിലുണ്ട്.