പിണറായിയുടേത് പരാജിതൻ്റെ കപട ആത്മവിശ്വാസമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന് ഭരിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷം ഉണ്ടാകും. എക്‌സിറ്റ് പോള്‍ സര്‍വ്വേ ഫലങ്ങള്‍ യാഥാര്‍ത്ഥ്യ ബോധമില്ലാത്തത്. സര്‍വ്വേ ഫലങ്ങള്‍ കേരളത്തിൻ്റെ ജനവികാരം മനസ്സിലാക്കാതെ ഉള്ളതാണെന്ന് വ്യക്തമാണ്.
കഴിഞ്ഞ പാര്‍ലമെൻ്റ് തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെയെല്ലാം തെറ്റിച്ചുകൊണ്ട് യുഡിഎഫ് 20 ല്‍ 19 സീറ്റും നേടിയ കാര്യം മറക്കരുത്. അഴിമതിയും കൊള്ളരുതായ്മയും നടത്തിയ എല്‍ഡിഎഫ്. സര്‍ക്കാരിനെ ജനം തൂത്തെറിഞ്ഞ് യുഡിഎഫ് വമ്പിച്ച ഭൂരിപക്ഷം നേടും.
കഴിഞ്ഞ 5 വര്‍ഷവും അഴിമതിയും കൊള്ളരുതായ്മയും നടത്തിയ പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഭരണം തിരിച്ചുവരണമെന്ന് കേരള ജനത ആഗ്രഹിക്കുന്നില്ല. ഇതിൻ്റെ പ്രതിഫലനമായിരിക്കും ഞായറാഴ്ച വോട്ടെണ്ണലിലൂടെ പുറത്തുവരാന്‍ പോകുന്നത്.
ജനങ്ങളുടെ യാഥാര്‍ത്ഥ ബോധ്യത്തെ പ്രതിഫലിപ്പിക്കാന്‍ ഒരു എക്‌സിറ്റ് പോള്‍ സര്‍വ്വേകള്‍ക്കും കഴിഞ്ഞിട്ടില്ല. ഒരു ദേശീയ സര്‍വ്വേ ഫലം പറയുന്നത് യുഡിഎഫിന് 20 നു താഴെ സീറ്റാണ്. ഇത്തരത്തില്‍ നീതീകരിക്കാനോ ന്യായീകരിക്കാനോ കഴിയാതെ സത്യത്തിൻ്റെ പുലബന്ധം പോലുമില്ലാതെയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്. ഈ സര്‍വ്വേ ഫലങ്ങളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് യുഡിഎഫ് നേതൃത്വത്തില്‍ കേരളത്തില്‍ സർക്കാർ ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.