കോവിഡ് വാക്‌സിന്‍ പൂഴ്ത്തി വെച്ച് കേന്ദ്രസര്‍ക്കാരിനെതിരെ ജനരോഷം തിരിച്ചുവിടാനുള്ള പിണറായി സര്‍ക്കാരിൻ്റെ നീക്കം വിജയിക്കില്ലെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡൻ്റ് സി ആര്‍ പ്രഫുൽ കൃഷ്ണന്‍. വാക്‌സിനേഷന്‍ വിതരണം അട്ടിമറിക്കാനുള്ള പിണറായി സര്‍ക്കാരിൻ്റെ നീക്കത്തിനെതിരെ യുവമോര്‍ച്ച കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി കലക്‌ട്രേറ്റിനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലക്ഷക്കണക്കിനു ഡോസ് വാക്‌സിന്‍ സ്റ്റോക്കുണ്ടായിട്ടും പ്രതിദിനം ഏതാനും ആയിരങ്ങള്‍ക്ക് മാത്രമാണ് ഓരോ ജില്ലയിലും നല്‍കുന്നത്. സൗജന്യമായി വാക്‌സിന്‍ നല്‍കിയ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന നടപടിയാണ് പിണറായി സര്‍ക്കാരിൻ്റേത്. ആര്‍ടിപിസിആര്‍ നിരക്ക് കുറയ്ക്കാന്‍ പിണറായി സര്‍ക്കാര്‍ നിര്‍ബന്ധിതമായതോടെ ഒട്ടുമിക്ക ലാബുകളും പരിശോധന നിര്‍ത്തിവെച്ചു എന്ന വാർത്തയുണ്ട്. ആര്‍ടിപിസിആര്‍ നിരക്ക് മുന്‍പേ കുറയ്ക്കാന്‍ സാധിക്കുമായിരുന്നിട്ടും ഇത്രയും നാള്‍ സ്വകാര്യലാബുകള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കികൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പരിശോധന നിർത്തിവെച്ച ലാബുകൾക്കെതിരെ കർശനനടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പ് തയ്യാറാകണം.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പൂര്‍ണ്ണസജ്ജരാണ്. വിവിധ സേവാപ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനതലത്തില്‍ തുടക്കം കുറിച്ചിട്ടുണ്ട്. ജില്ലാ പ്രസിഡൻ്റ് ധനഞ്ജയന്‍ മധൂര്‍ അദ്ധ്യക്ഷനായി.