തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍, ആര്‍ബിഐ ഉള്‍പ്പെടയുള്ള ഭരണഘടന സ്ഥാപനങ്ങള്‍ ബിജെപിയുടെ കൈവെള്ളയിലാണ്. പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് വിജയരാഘവൻ്റെ ആരോപണം.
ഭരണഘടന സ്ഥാപനങ്ങളെ ഒന്നായി ബിജെപി കൈക്കലാക്കുകയാണ്. ഇനി ജുഡീഷ്യറിയെയാണ് വരുതിയിലാക്കാന്‍ ബാക്കിയുള്ളത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു. മുഖ്യമന്ത്രി നല്‍കിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരാകരിച്ചതാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയെ പ്രകോപിപ്പിച്ചത്.