ബംഗാളില്‍ പിന്‍വാതില്‍ നിയമനത്തിനെതിരെ എല്‍ഡിഎഫ് ഹര്‍ത്താല്‍

0

കേരളത്തില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ പൊടി പൊടിക്കുമ്പോള്‍ ബംഗാളില്‍ ഇതിനെതിരെ ഹര്‍ത്താല്‍ നടത്തുകയാണ് ഇടതുപക്ഷം. ഇന്ന് 12 മണിക്കൂറാണ് പശ്ചിമ ബംഗാളില്‍ ഹര്‍ത്താല്‍. രാവിലെ ആറ് മണിക്ക് ഹര്‍ത്താല്‍ ആരംഭിച്ചു.

മമത ബാനര്‍ജി സര്‍ക്കാര്‍ നടത്തുന്ന പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ചും തൃണമൂല്‍ അനുഭാവികള്‍ക്ക് മാത്രം ജോലി നല്‍കുന്നതിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്. സര്‍ക്കാര്‍ നയത്തിനെതിരെ ഇന്നലെ കൊല്‍ക്കത്തിയില്‍ നടത്തിയ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ് നടന്നു.

ബംഗാളില്‍ പിന്‍വാതില്‍ നിയമനത്തിനെതിരെ സമരമുഖത്താണ് സിപിഎം എങ്കില്‍ കേരളത്തില്‍ സിപിഎം ആണ് പ്രതിസ്ഥാനത്ത്. ഇവിടെ സര്‍ക്കാര്‍ നയത്തിനെതിരെ സമരം നടത്തുന്നവരെ ആക്ഷേപിക്കുകയാണ് മന്ത്രിമാര്‍. അങ്ങനെ രണ്ട് സംസ്ഥാനങ്ങളിൽ രണ്ട് നയങ്ങളും നടപടികളുമായി മുന്നേറുകയാണ് സിപിഎം.