മഞ്ചേശ്വരവും പാലക്കാടും അടക്കമുള്ള 10 സീറ്റുകളില്‍ ബിജെപിയെ വിജയിപ്പിക്കാന്‍ സിപിഎമ്മും ബിജെപിയും ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് മുസ്ലിം ലീഗ്. ഇതുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകള്‍ നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി ദേശീയ പ്രസിഡൻ്റായിരുന്ന കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരിയുമാണ്. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ആണ് ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചത്.
ധാരണകൊണ്ട് സിപിഎം ഉദ്ദേശിക്കുന്ന് ബിജെപിയെ മുഖ്യ പ്രതിപക്ഷ കക്ഷി ആക്കുക എന്നതാണ്. മഞ്ചേശ്വരം, പാലക്കാട് അടക്കമുള്ള സീറ്റുകളില്‍ സിപിഎം ബിജെപിക്കാണ് വോട്ട് ചെയ്യുക. ഒരു മണ്ഡലത്തില്‍ സിപിഎം ബിജെപിക്ക് 5000 വോട്ട് നല്‍കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നതെന്നും കെപിഎ മജീദ് ആരോപിച്ചു.