കൊവിഡ് അവലോകന യോഗം വിളിച്ച് പ്രധാനമന്ത്രി

0

കൊവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് രാജ്യത്തെ സ്ഥിതി വിലയിരുത്താന്‍ വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി അവലോകന യോഗം വിളിച്ചു. വാക്‌സിന്‍ വിതരണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് പ്രധാനമന്ത്രി യോഗം വിളിച്ച് ചേര്‍ത്തത്.

ഈ മാസം ആദ്യം, കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ കൊവിഡ് വാക്‌സിന്‍ നയം മാറ്റിയിരുന്നു. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ 75 ശതമാനം സംഭരിക്കാനുളള അവകാശം കേന്ദ്രത്തിനാണ്. ബാക്കി 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. ഇതുവരെ രാജ്യത്ത് 31 കോടിയിലധികം ഡോസ് വാക്‌സിന്‍ വിതരണം ചെയ്തുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അതെസമയം, കൊവിഡിന്റെ ഗുരുതര വകഭേദങ്ങളുടെ വ്യാപനത്തില്‍ കേന്ദ്രം ആശങ്കയറിയിച്ചു. പ്രതിദിന രോഗികളുടെ എണ്ണം കുറയുമ്പോഴും രാജ്യത്ത് രണ്ടാം തരംഗം അവസാനിച്ചുവെന്ന് പറയാന്‍ കഴിയില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊവിഡ് വകഭേദമായ ഡെല്‍റ്റയും, ഡെല്‍റ്റക്ക് വീണ്ടും വകഭേദം സംഭവിച്ചുണ്ടായ ഡെല്‍റ്റ പ്ലസുമാണ് ഇപ്പോള്‍ ആശങ്ക സൃഷ്ടിക്കുന്നത്.