മരണാനന്തരം ശരീരം മെഡിക്കൽ കോളേജിന് നൽകും: സിസ്റ്റർ ലൂസി കളപ്പുര

0

മരണാനന്തരം തന്റെ ശരീരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് പഠനത്തിനായി നൽകുമെന്ന് സിസ്റ്റർ ലൂസി കളപ്പുര. ഇതിനു വേണ്ടി സമ്മതപത്രവും സിസ്റ്റർ കൈമാറി. കോഴിക്കോട് മെഡിക്കൽ കോളേജ് അനാട്ടമി ഡിപ്പാർട്ട്മെന്റിലാണ് സിസ്റ്റർ സമ്മതപത്രം നൽകിയത്. അവയവ, ശരീര ദാനത്തിനായി ഒരുപാട പേർ മുന്നോട്ട് വരണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും സിസ്റ്റർ അറിയിച്ചു.

കണ്ണും ശരീരവുമാണ്  മരണാനന്തരം നൽകുക. കുറേ നാളായി ഇക്കാര്യത്തിന് വേണ്ടി ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് അവസരം കൈവന്നത്. മരണശേഷവും തനിക്ക് ജീവി ക്കണമെന്നാണ് ആഗ്രഹമെന്നും സിസ്റ്റർ ലൂസി കളപ്പുര വ്യക്തമാക്കി. അവയവ ദാനത്തിന്റെ പ്രാധാന്യം ഓരോരുത്തരിലൂടെയും ഓർമ്മിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും സിസ്റ്റർ അഭിപ്രായപ്പെട്ടു.

മരണാനന്തരം ശരീരം പഠനത്തിന് നൽകാനുള്ള അനുമതിക്കായി മുമ്പ് സിസ്റ്റർ സഭയെ സമീപിച്ചിരുന്നു. എന്നാൽ സഭ അനുമതി നൽകിയില്ല. ഇത്തവണ സഭയുടെ അനുമതിക്കായി കാത്തുനിൽക്കാതെയാണ് സിസ്റ്റർ ലൂസി കളപ്പുര കോഴിക്കോട് മെഡിക്കൽ കോളേജിൽ സമ്മതപത്രം നൽകിയത്. സഭ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സിസ്റ്റർ ഈ വർഷം തന്റെ അധ്യാപകവൃത്തിയിൽ നിന്നും വിരമിക്കും.