ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രന്‍ നയിക്കുന്ന ‘വിജയയാത്ര’
21 ന് കാസര്‍ഗോഡ് നിന്ന് ആരംഭിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 7ന് തിരുവനന്തപുരത്ത് നടക്കു സമാപന സമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും.
21 ന് കാസര്‍ഗോഡ് നിന്ന് ആരംഭിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 7ന് തിരുവനന്തപുരത്ത് നടക്കു സമാപന സമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും.
‘അഴിമതി വിമുക്ത കേരളം, പ്രീണന വിരുദ്ധ രാഷ്ട്രീയം, കേരളത്തിൻ്റെ സമഗ്രവികസനം’ എന്നീ മുദ്രാവാക്യങ്ങൾ ആണ് യാത്രയില്‍ ഉയര്‍ത്തുന്നത്.
യാത്രയോടനുബന്ധിച്ച് 14 മഹാറാലികളും, 80 പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കും. മഹാറാലികളില്‍ ബി.ജെ.പി അഖിലേന്ത്യാ നേതാക്കളും, കേന്ദ്രമന്ത്രിമാരും പങ്കെടുക്കും. മഹാറാലികളുടെ തീയതി, സ്ഥലം, നേതാക്കള്‍
എന്നിവ താഴെ പ്രകാരമാണ്.
യാത്രയോടനുബന്ധിച്ച് 14 മഹാറാലികളും, 80 പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കും. മഹാറാലികളില്‍ ബി.ജെ.പി അഖിലേന്ത്യാ നേതാക്കളും, കേന്ദ്രമന്ത്രിമാരും പങ്കെടുക്കും. മഹാറാലികളുടെ തീയതി, സ്ഥലം, നേതാക്കള്‍
എന്നിവ താഴെ പ്രകാരമാണ്.
-
ഫെബ്രുവരി 22 – കണ്ണൂര്‍ : കേന്ദ്രമന്ത്രി വി.കെ.സിംഗ്
-
ഫെബ്രുവരി 24 – കോഴിക്കോട് : ദേവേന്ദ്ര ഫഡ്‌നാവിസ് (മുന്‍ മുഖ്യമന്ത്രി, മഹാരാഷ്ട്ര)
-
ഫെബ്രുവരി 25 – മലപ്പുറം : ഷാനവാസ് ഹുസൈന്‍ (ദേശീയ വക്താവ്)
-
ഫെബ്രുവരി 26 – പാലക്കാട് : ഖുഷ്ബു സുന്ദര്‍
-
ഫെബ്രുവരി 27 – തൃശ്ശൂര്‍ : കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി
-
ഫെബ്രുവരി 28 – എറണാകുളം : കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍
-
മാര്‍ച്ച് 02 – കോട്ടയം : കേന്ദ്രമന്ത്രി സ്മൃതി ഇറാനി
-
മാര്‍ച്ച് 03 – ആലപ്പുഴ : തേജസ്വീ സൂര്യ (യുവമോര്‍ച്ച ദേശീയ പ്രസിഡന്റ്)
-
മാര്‍ച്ച് 04 – പത്തനംതിട്ട : മീനാക്ഷിലേഖി എംപി (ദേശീയ വക്താവ്)
-
മാര്‍ച്ച് 05 – കൊല്ലം : അണ്ണാമലെ ഐ.പി.എസ് (സംസ്ഥാന വൈസ് പ്രസിഡന്റ്, തമിഴ്‌നാട്)
ജനറല്‍ സെക്രട്ടറിമാരായ എം ടി രമേശ്, ജോര്‍ജ് കുര്യന്‍, സി കൃഷ്ണകുമാര്‍,
പി സുധീര്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡൻ്റ് പ്രഫൂല്‍ കൃഷ്ണന്‍, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡൻ്റ് നിവേദിത സുബ്രഹ്മണ്യന്‍ എന്നിവര്‍ യാത്രയില്‍ സ്ഥിരാംഗങ്ങളായിരിക്കും. എം ടി രമേശാണ് യാത്രയുടെ സംയോജകന്‍.