തൃശ്ശൂർ അന്തിക്കാട് ബി.ജെ.പി പ്രവർത്തകൻ നിധിൻ്റെ കൊലപാതകത്തിൽ മന്ത്രി എ.സി മൊയ്തീൻ്റെ പങ്ക് അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കൊലയാളികളെയും ആസൂത്രണം ചെയ്തവരെയും അറസ്റ്റ് ചെയ്യണം. ഒരു മന്ത്രിക്ക് നിരക്കാത്ത പ്രകോപനമാണ് കഴിഞ്ഞ ഒരാഴ്ചയായി മൊയ്തീൻ തൃശ്ശൂർ ജില്ലയിലുണ്ടാക്കിയത്.
കുന്നംകുളം കൊലപാതകത്തിൽ അസ്വഭാവികതയില്ലെന്ന് രാവിലെ 6 മണിക്ക് പറഞ്ഞ മൊയ്തീൻ പിന്നീട് കൊലയ്ക്ക് പിന്നിൽ ആർ.എസ്.എസാണെന്ന് പറഞ്ഞു. അതിന് ശേഷം ജില്ലയിൽ മുഴുവൻ ആർ.എസ്.എസിനും ബി.ജെ.പിക്കുമെതിരെ ബോർഡുകളും ഫ്ലക്സുകളും സി.പി.എം പ്രചരിപ്പിച്ചു. അണികളെ കൊലപാതകത്തിന് പ്രേരിപ്പിക്കുകയാണ് സി.പി.എം നേതാക്കൾ ചെയ്തതെന്നും സുരേന്ദ്രൻ പറഞ്ഞു.