തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ തോഴി ശശികലയുടെ ആസ്തികള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചു. രണ്ടായിരം കോടി രൂപയുടെ ആസ്തികളാണ് മരവിപ്പിച്ചത്. ബിനാമി നിരോധന നിയമപ്രകാരമാണ് നടപടി. 300 കോടി രൂപയുടെ ഭൂസ്വത്തുക്കളും മരവിപ്പിച്ച ആസ്തികളിലുണ്ട്. അഴിമതി കേസില്‍ ഇപ്പോള്‍ ബംഗളുരു പരപ്പന അഗ്രഹാര ജയിലിലാണ് ശശികല.