ചെന്നിത്തല വിജയത്തിലേക്ക്, പിഡബ്ല്യുസിയെ ഒഴിവാക്കി

0

ഇ മൊബിലിറ്റി പദ്ധതിയില്‍ നിന്ന് പിഡബ്ല്യുസിയെ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍. നേരത്തെ സ്‌പേസ് പാര്‍ക്കിന്റെ കണ്‍സള്‍ട്ടന്റ് സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. ഇ മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് സ്ഥാനത്ത് നിന്നാണ് പിഡബ്ല്യുസിയെ ഒഴിവാക്കുന്നത്. ഇതോടെ പ്രതിപക്ഷ നേതാവ് കൊണ്ടുവന്ന ഒരു ആരോപണം കൂടി ശരിയാവുകയാണ്.

നേരത്തെ പ്രതിപക്ഷ നേതാവ് ഈ ആരോപണം ഉയര്‍ത്തിയപ്പോള്‍ അദ്ദേഹത്തെ കളിയാക്കാനും പിഡബ്ല്യുസിയെ പിന്തുണക്കാനുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചത്. മുഖ്യമന്ത്രിയെ അനുകൂലിച്ചും പ്രതിപക്ഷത്തെ കളിയാക്കിയും സിപിഎം നേതാക്കളും രംഗത്തു വന്നു. നേരത്തെ സ്പ്രിംഗ്ലര്‍ കരാറിലെന്ന പോലെ സര്‍ക്കാര്‍ ഒരോ കരാറുകളില്‍ നിന്നും തീരുമാനങ്ങളില്‍ നിന്നും പിന്മാറുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ആരോപണങ്ങളുടെ ശക്തി കൂടുകയാണ്.

ഇതിനിടെ സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യ പ്രകാരം കൂടിയാണ് മുഖ്യമന്ത്രിയുടെ പിന്മാറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ വിവാദ കരാറുകള്‍ മുഴുവന്‍ പുനപരിശോധിക്കണം എന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം. കരിമ്പട്ടികയില്‍ പെട്ട കമ്പനികളെ വരെ മുഖ്യമന്ത്രി ന്യായീകരിക്കുകയും അവര്‍ക്ക് കരാറുകള്‍ നല്‍കുകയും ചെയ്യുന്ന നിലപാടായിരുന്നു പിണറായി വിജയന്‍ ചെയ്തിരുന്നത്.