ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ്

0

തിരുവനന്തപുരം വിമാനത്താവളം വഴി കോണ്‍സുലേറ്റ് ബന്ധം ഉപയോഗിച്ച് നടന്ന സ്വര്‍ണകള്ളക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസല്‍ ഫാരിദിന് എതിരെ ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ത്യന്‍ ഏജന്‍സികളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടി.

ഫൈസലാണ് കള്ളക്കടത്ത് കേസിലെ പ്രധാനിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇയാളെ നാട് കടത്തണമെന്ന് വിദേശകാര്യ മന്ത്രാലയം യുഎഇ യോട് അഭ്യര്‍ഥിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഫൈസലിന്റെ പാസ്‌പോര്‍ട്ടും മരവിപ്പിച്ചിരുന്നു. ഇതിന് ശേഷം ഇയാളെ കാണാതാവുകയായിരുന്നു.

ഇന്നലെ ഇയാളുടെ തൃശൂരിലെ വീട്ടില്‍ കസ്റ്റംസ് സംഘം നടത്തിയ റെയ്ഡില്‍ മൂന്ന് ബാങ്ക് പാസ്ബുക്കും ലാപ്പടോപ്പും പിടികൂടിയിരുന്നു. ഇന്നലെ കസ്റ്റഡിയിലെടുത്ത കോഴിക്കോട്ടെ ഹെസ ജ്വല്ലറി ഉടമയെ ഇന്ന് ചോദ്യം ചെയ്യും. ഇവിടെ നിന്ന് രണ്ടേമുക്കാല്‍ കിലോ ഗ്രാം സ്വര്‍ണ പിടിച്ചെടുത്തിരുന്നു.