ദിവസവും 700 ടണ്‍ ഓക്‌സിജന്‍ ലഭിച്ചാല്‍ ആര്‍ക്കും ജീവവായു ലഭിക്കാതെ മരിക്കേണ്ടി വരില്ല: കെജ്രിവാള്‍

0

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രതിദിനം 700 ടണ്‍ ഓക്‌സിജന്‍ ലഭിക്കുകയാണെങ്കില്‍ ഡല്‍ഹിയില്‍ ഒരാളും ഓക്‌സിജന്‍ ക്ഷാമം മൂലം മരിക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കഴിഞ്ഞ ദിവസം ആദ്യമായി ഡല്‍ഹിക്ക് 730 ടണ്‍ ഓക്‌സിജന്‍ കിട്ടി. ഡല്‍ഹിക്ക് പ്രതിദിനം 700 ടണ്‍ ഓക്‌സിജന്‍ ആവശ്യമാണ്. കേന്ദ്ര സര്‍ക്കാരിനോടും ഡല്‍ഹി ഹൈക്കോടതിയുടേയും സുപ്രീംകോടതിയോടും ഇക്കാര്യത്തില്‍ നന്ദി അറിയിക്കുന്നു. അവരുടെ പരിശ്രമത്തിന്റെ ഫലമായിട്ടാണ് തങ്ങള്‍ക്ക് 730 ടണ്‍ ഓക്‌സിജന്‍ ലഭിച്ചത്. കൂപ്പുകൈകളോടെ എല്ലാവരോടും വിതരണം കുറക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. തങ്ങള്‍ നന്ദി ഉള്ളവരായിരിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. ഓക്‌സിജന്‍ ക്ഷാമം മൂലം ആശുപത്രികള്‍ക്ക് അവരുടെ ബെഡുകളുടെ എണ്ണം കുറക്കേണ്ടതായി വന്നിട്ടുണ്ട്. എല്ലാ ആശുപത്രികളോടും കിടക്കകള്‍ പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെടുന്നുവെന്നും ഓഖ്‌സിജന്‍ തടസമില്ലാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

ആവശ്യമായ 700 ടണ്‍ ഓക്‌സിജന്‍ ലഭ്യമാകുകയാണെങ്കില്‍ 9000-9500 കിടക്കകള്‍ ഡല്‍ഹിയില്‍ കൂടുതല്‍ സ്ഥാപിക്കാനായി സാധിക്കും. നമുക്ക് ഓക്‌സിജന്‍ കിടക്കകള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും ഓക്‌സിജന്‍ ക്ഷാമം മൂലം ആരേയും മരിക്കാന്‍ അനുവദിക്കില്ലെന്നും താന്‍ ഉറപ്പ് നല്‍കുന്നുവെന്ന് കെജ്രിവാള്‍ പറഞ്ഞു.