HomeKeralaകൊവിഡ് രൂക്ഷം; കൊച്ചിയില്‍ ഐസിയു ബെഡിന് ക്ഷാമം

കൊവിഡ് രൂക്ഷം; കൊച്ചിയില്‍ ഐസിയു ബെഡിന് ക്ഷാമം

എറണാകുളം ജില്ലയില്‍ ചികിത്സക്ക് എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. രോഗികളുടെ എണ്ണം കൂടിയതോട് കൂടി ഐസിയു ബെഡുകള്‍ക്ക് ക്ഷാമമാണെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ലഭ്യമായ ഐസിയു ബെഡ്ഡുകള്‍ എല്ലാം നിറഞ്ഞ അവസ്ഥയാണ്. ആശുപത്രികളില്‍ കൂടുതല്‍ ഐസിയു ബെഡ്ഡുകള്‍ ഒരുക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

അതെസമയം ജില്ലയിലെ 48 പഞ്ചായത്തുകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനം കടന്നു. 26.33 ശതമാനമാണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 244 മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലാണ്. 10 ദിവസത്തിനിടെ 23,437 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഐസിയുവില്‍ നില്‍ക്കാന്‍ ജീവനക്കാരെ ലഭിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

കാക്കനാട് ജില്ലാ ജയിലില്‍ 60 തടവുകാര്‍ക്കും 2 ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ പ്രത്യേക സെല്ലുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 2 പേരെ പറവൂര്‍ എഫ്എല്‍ടിസിയിലേക്കും കൊണ്ടുപോയി. പുതിയ തടവുകാരെ ഇനി ജയിലില്‍ കൊണ്ടുവരില്ല. വൈദ്യസഹായം ഉറപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം എറണാകുളം ജില്ലയില്‍ 4396 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 4321 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ജില്ലയില്‍ 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ 541 പേരാണ് കൊവിഡില്‍ നിന്നും മുക്തരായത്.

 

Most Popular

Recent Comments