HomeKeralaഅനധികൃത നിയമനങ്ങള്‍  തടയണമെന്ന് യൂത്ത് കോൺഗ്രസ്

അനധികൃത നിയമനങ്ങള്‍  തടയണമെന്ന് യൂത്ത് കോൺഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കെ സംസ്ഥാനത്ത് വ്യാപകമായി പിൻവാതിൽ നിയമനങ്ങൾ നടക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. വിവിധ  സര്‍ക്കാര്‍/ അര്‍ധ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലും സര്‍വ്വകലാശാലകളിലും  പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നവാശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന  വൈസ് പ്രസിഡൻ്റ്  എസ് എം ബാലു   ഇലക്ടറല്‍ ഓഫീസര്‍ (പെരുമാറ്റച്ചട്ടം)   ബാലമുരളിക്ക് കത്ത് നല്‍കി.

മോട്ടോര്‍ വാഹനവകുപ്പില്‍  ശനിയാഴ്ച അറ്റന്‍ഡര്‍ തസ്തികയില്‍ നിയമനം നടക്കുന്നുവെന്ന വിവരം പുറത്ത്  വന്നിട്ടുണ്ട്.  അതോടൊപ്പം ആരോഗ്യ വകുപ്പിലും അറ്റന്‍ഡർ  തസ്തികയില്‍  ഇൻ്റർവ്യു നടത്തി  എടുക്കേണ്ടവരുടെ ലിസ്റ്റ്  പബ്‌ളിഷ് ചെയ്യാനുള്ള ശ്രമവും നടക്കുന്നുണ്ട്.

കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമനിധി ബോര്‍ഡിലേക്ക് ഒഴിവുള്ള നിയമനം നടത്തുന്നതിനുവേണ്ടിയും തീരുമാനമായിട്ടുണ്ട്. മാതൃകാ പെരുമാറ്റ ചട്ടം നിലനില്‍ക്കേ  കഴിഞ്ഞ 12 നു സഹകരണ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന  യോഗത്തില്‍ ഏപ്രില്‍ 24, 26 തീതയികളില്‍ ഇന്റര്‍വ്യൂ നടത്താന്‍ തീരുമാനമെടുത്തു.  27 ന് യോഗം  വീണ്ടും യോഗം  ചേര്‍ന്ന് ഇൻ്റര്‍വ്യുവില്‍ പങ്കെടുത്തവരെ നിയമിക്കാനാണ് നീക്കം.

സഹകരണ പെന്‍ഷന്‍ ബോര്‍ഡ്, സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളിലും    ഇത്തരത്തില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്താനുള്ള നീക്കം തകൃതിയായി നടക്കുകയാണ്.  അതോടൊപ്പം കണ്ണൂര്‍ സര്‍വ്വകലാശാലയില്‍  ഷംസീര്‍ എം എല്‍ എ യുടെ ഭാര്യയെ നിയമിക്കാനുള്ള നീക്കവുമുണ്ട്. ഇതൊക്കെ തടയാന്‍ അടിയന്തരമായി ഇടപെടണമെന്ന്  ഇലക്ടറല്‍ ഓഫീസര്‍ക്ക് നല്‍കിയ കത്തില്‍ ബാലു ആവശ്യപ്പെട്ടു.

Most Popular

Recent Comments