മാവോയിസ്റ്റുകള്‍ തടവില്‍വെച്ച ജവാനെ വിട്ടയച്ചു

0

ഛത്തീസ്ഗഢിലെ ബസ്തര്‍ വനമേഖലയില്‍ ഏറ്റുമുട്ടലിനിടെ തടവിലാക്കപ്പെട്ട ജവാനെ മാവോയിസ്റ്റുകള്‍ വിട്ടയച്ചുവെന്ന് സിആര്‍പിഎഫ് അറിയിച്ചു. സിആര്‍പിഎഫ് 210ാം കോബ്ര ബറ്റാലിയനിലെ കമാന്‍ഡോ രാകേശ്വര്‍ സിങ് മന്‍ഹാസാണ് മോചിതനായത്.

ഏപ്രില്‍ മൂന്നിനാണ് ബസ്തര്‍ മേഖലയില്‍ ഏറ്റുമുട്ടലുണ്ടാകുന്നതും മന്‍ഹാസ് മാവോയിസ്റ്റുകളുടെ പിടിയിലായതും. ഏറ്റുമുട്ടലില്‍ 22 സുരക്ഷ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. മന്‍ഹാസിനായുള് തെരച്ചിലിലാണ് അദ്ദേഹത്തെ മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയെന്ന വിവരം സിആര്‍പിഎഫ് സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ ജവാന്റെ മോചനത്തിനു വേണ്ടി നടപടികള്‍ പുരോഗമിച്ചു വരികയായിരു ്‌നു.

മന്‍ഹാസിന്റെ മോചനത്തിന് മധ്യസ്ഥനെ നിയമിക്കാന്‍ ആവശ്യപ്പെട്ട് ദണ്ഡകാരണ്യ സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റി വക്താവ് വികല്പിന്റെ പേരില്‍ മാവോയിസ്റ്റുകള്‍ കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു. മാവോയിസ്റ്റുകള്‍ പുറത്തുവിട്ടതെന്ന് സംശയിക്കുന്ന ജവാന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.