ആദ്യ മണിക്കൂറില്‍ കനത്ത പോളിങ്

0

സംസ്ഥാനത്തെ 140 നിയമസഭ മണ്ഡലങ്ങളിലേക്കുള്‌ള നിര്‍ണായകര മണിക്കൂറില്‍ രേഖപ്പെടുത്തിയത് മൂന്ന് ശതമാനത്തില്‍ അധികം വോട്ടാണെന്നതും ശ്രദ്ധേയമാണ്. മിക്ക പോളിങ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ചില കേന്ദ്രങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടെടുപ്പ് വൈകുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. അതെസമയം കേരളത്തിലെ പോളിങ് 7 ശതമാനത്തിലെത്തി. 7.2 ആണ് ഇപ്പോള്‍ രേഖപ്പെടുത്തിയത്.

140 നിയമസഭ നിയോജക മണ്ഡലങ്ങളില്‍ നിന്നായി 2,74,40,039 വോട്ടര്‍മാരാണ് ജനവിധിയെഴുതാന്‍ ഇത്തവണ പോളിങ് ബൂത്തിലേക്ക് എത്തുന്നത്. 40,771 പോളിങ് സ്‌റ്റേഷനുകളും തയ്യാറാക്കിയിട്ടുണ്ട്. കൊവിഡ് സാഹചര്യത്തിലാണ് ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ ഒരു ബൂത്തില്‍ 1000 വോട്ടര്‍മാരെ മാത്രമേ അനുവദിക്കൂ. 957 സ്ഥാനാര്‍ത്ഥികളാണ് അങ്കത്തിനിറങ്ങിയിരിക്കുന്നത്.

രാവിലെ ഏഴ് മണി മുതല്‍ െൈവെകീട്ട് 7 മണി വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂര്‍ കൊവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മെയ് രണ്ടാനാണ് ഫലപ്രഖ്യാപനം.

അതെസമയം ഇരട്ട വോട്ട് ചെയ്താല്‍ ഐപിസി സെക്ഷന്‍ 171 ഡി പ്രകാരംം നടപടി നേരിടേണ്ടി വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ് ഇരട്ട വോട്ട്.