പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം നേമം കാരയ്ക്കാമണ്ഡപത്തിനു സമീപം ഇന്നുണ്ടായ വാഹന അപകടത്തിലാണ് പ്രദീപ് മരിച്ചത്. ഒരേ ദിശയില്‍ നിന്നു വന്ന വാഹനം ഇടിച്ചായിരുന്നു അപകടം. അപകടശേഷം ഇടിച്ച വാഹനം നിര്‍ത്താതെ പോയി. വൈകിട്ടു മൂന്നരയോടെയായിരുന്നു അപകടം.
പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ ബന്ധുക്കൾക്കു വിട്ടുനൽകും. കൈരളി, മീഡിയി വൺ, മംഗളം ടി, ന്യൂസ് 18 കേരളം, മനോരമ തുടങ്ങി വിവിധ ചാനലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ചാനലുകളിൽ നിന്ന് മാറിയ ശേഷം ചില ഓൺലൈൻ മാധ്യമങ്ങളിലും പ്രദീപ് ജോലി നോക്കിയിട്ടുണ്ട്.
മന്ത്രി ഏ കെ ശശീന്ദ്രൻ്റെ വിവാദ ഫോൺ വിളി മംഗളം ചാനലിലൂടെ പുറത്തുവന്നപ്പോൾ പ്രദീപായിരുന്നു ന്യൂസ് എഡിറ്റർ. ഇതിൻ്റെ ഭാഗമായി ജയിൽവാസവും അനുഭവിച്ചു. നിയമ ബിരുദധാരിയാണ്.