രണ്ടാം നരേന്ദ്ര മോദി സർക്കാരിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ബിജെപി കേരളാ ഘടകം സംഘടിപ്പിച്ച ജനസംവാദ് മഹാ വെർച്ച്വൽ റാലിയിൽ പങ്കെടുത്തത്
ജനലക്ഷങ്ങൾ. കൊറോണ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആത്മ നിർഭർ ഭാരത് പദ്ധതി ജനങ്ങളിലേക്കെത്തിക്കുകയായിരുന്നു റാലിയുടെ പ്രധാന ലക്ഷ്യം. ബിജെപിയുടെ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ നിന്നാണ് എല്ലാവരും റാലിയുടെ ഭാഗമായത്.
ജനലക്ഷങ്ങൾ. കൊറോണ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആത്മ നിർഭർ ഭാരത് പദ്ധതി ജനങ്ങളിലേക്കെത്തിക്കുകയായിരുന്നു റാലിയുടെ പ്രധാന ലക്ഷ്യം. ബിജെപിയുടെ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ നിന്നാണ് എല്ലാവരും റാലിയുടെ ഭാഗമായത്.
തിരുവനന്തപുരത്ത് തൈക്കാട് ഗണേശത്തിൽ തയ്യാറാക്കിയ പ്രത്യേക വേദിയിൽ നിന്നാണ് ചടങ്ങുകൾ ഓൺ ലൈനിൽ എത്തിയത്. ദൽഹിയിലെ വേദിയിൽ പാർട്ടി അഖിലേന്ത്യാ അദ്ധ്യക്ഷൻ ജെ.പി.നദ്ദയും കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രി വി.മുരളീധരനും അണി ചേർന്നു. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ റാലിയിൽ അധ്യക്ഷത വഹിച്ചു. ഒ രാജഗോപാൽ എംഎൽഎ ആദ്യ ദീപം തെളിയിച്ചു. കേന്ദ്ര മന്ത്രി വി.മുരളീധരൻ നദ്ദയുടെ പ്രസംഗം പരിഭാഷപ്പെടുത്തി. ദേശീയ നിർവാഹക സമിതി അംഗമായ പി.കെ.കൃഷ്ണദാസ് സംസാരിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, അഡ്വ. പി. സുധീർ, സുരേഷ് ഗോപി എം പി, കെ.രാമൻപിള്ള, സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് , ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ് എന്നിവർ പങ്കെടുത്തു.
സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ള ലക്ഷങ്ങൾ അണിനിരന്ന മഹാവെർച്വൽ റാലി കേരള രാഷ്ട്രീയത്തിലെ ചരിത്ര സംഭവമായി. ഓരോ ജില്ലയിലും നിയോജക മണ്ഡലം അടിസ്ഥാനത്തിലും പ്രവർത്തകർ പ്രത്യേക വേദികളിലൂടെ അണിചേർന്നതിനൊപ്പമാണ് സമൂഹ മാധ്യമ ലിങ്കുകളിലൂടെയും റാലിക്കൊപ്പം ചേർന്നത്. കേരളത്തിലെ ഇരുപത് കേന്ദ്രങ്ങളില്‍ നടന്ന പരിപാടികള്‍ തല്‍സമയം പ്രദര്‍ശിപ്പിച്ചു.