ഡിആര്‍ഡിഒ വികസിപ്പിച്ച കൊവിഡ് മരുന്ന് വേഗത്തില്‍ പ്രവര്‍ത്തിക്കുമെന്ന് പഠനം

0

കഴിഞ്ഞ ദിവസം കൊവിഡ് രോഗചികിത്സക്ക് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്ഡറ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ച 2 ഡിയോക്‌സി ഡി ഗ്ലൂക്കോസ് (2-ഡിജി) എന്ന മരുന്ന് മികച്ച ഫലപ്രാപ്തി നല്‍കുമെന്ന് റിപ്പോര്‍ട്ട്. ഈ മരുന്ന് പൂര്‍ണമായും സുരക്ഷിതമാണെന്നും കൊവിഡ് രോഗികളില്‍ പെട്ടെന്ന് ഫലമുണ്ടാകുന്നുവെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യുക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലിയഡ് സയന്‍സിലെ (ഐഎന്‍എംഎസ്) ഡോ സൂധീര്‍ ചാന്ദ്‌ന അറിയിച്ചു.

ഡിആര്‍ഡിഒ-ഐഎന്‍എംഎസ് സംയുക്തമായി നടത്തിയ പഠനത്തില്‍ കൊവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കേണ്ടുന്ന ആവശ്യകതയും ഈ മരുന്ന് കുറക്കുന്നതായി കണ്ടെത്തി. കൊവിഡ് രോഗികളുടെ രോഗമുക്തി സാധാരണയേക്കാള്‍ 3 ഘട്ടങ്ങളിലായി നടത്തിയ പരീക്ഷണത്തില്‍ നാനൂറിലധികം രോഗികളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഈ നിഗമനത്തിലെത്തിയത്.

ഹൈദരാബാദിലെ ഡോ റെഡ്ഡി ലബോറട്ടറീസുമായി ചേര്‍ന്നാണ് ഡിആര്‍ഡിഒ ലാബായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലീഡ് സയന്‍സസ്(ഇന്‍മാസ്) മരുന്ന് വികസിപ്പിച്ചെടുത്തത്. പൊടി രൂപത്തിലുള്ളതാണ് മരുന്ന്. ഇത് വെള്ളത്തില്‍ അലിയിപ്പിച്ചാണ് കഴിക്കേണ്ടത്. മരുന്നില്‍ അടങ്ങിയ സൂക്ഷ്മാണു കൊവിഡ് രോഗിയുടെ ശരീരത്തില്‍ പ്രവേശിച്ചാല്‍ പെട്ടെന്നുതന്നെ വൈറസ് വ്യാപനം തടയുകയും രോഗമുക്തി സംഭവിക്കുകയും ചെയ്യുമെന്നാണ് പരീക്ഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. ഇതിന് പുറമേ കൃത്രിമ ഓക്‌സിജനു വേണ്ടി അന്വേഷിച്ചു നടക്കേണ്ട കാര്യവുമില്ല. മരുന്ന് പരീക്ഷിച്ച രോഗികളില്‍ വേഗത്തില്‍ രോഗമുക്തിയുണ്ടായിട്ടുണ്ട്. ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ പെട്ടെന്ന് തന്നംെ ഇവര്‍ക്ക് കൊവിഡ് നെഗറ്റീവായി.

2020 ഏപ്രിലില്‍ കൊവിഡിന്റെ ആദ്യ തരംഗത്തിനിടെയാണ് ഇന്‍മാസ്-ഡിആര്‍ഡിഒ ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് ലബോറട്ടറിയില്‍ മരുന്ന് പരീക്ഷണം നടത്തിയത്. ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജിയുടെ സഹായത്തോടെയായിരുന്നു പരീക്ഷണം.