ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായി ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെൻ്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത് കോവിഡ് പ്രധിരോധ മരുന്നിന് അനുമതി. ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനാണ് അനുമതി ലഭിച്ചത്. ഡിആര്‍ഡിഒയും ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറിയും ചേര്‍ന്നാണ് 2-ഡിഓക്‌സി – ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന മരുന്ന് വികസിപ്പിച്ചെടുത്തത്.
വെള്ളത്തില്‍ അലിയിച്ചു വായില്‍ കൂടി കഴിക്കുന്ന പൗഡര്‍ രൂപത്തിലുള്ള മരുന്നാണ് ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്തത്. രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ അനുകൂല പ്രതികരണമാണ് ഈ മരുന്നിന് ലഭിച്ചത്. ഇതേ തുടര്‍ന്നാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കിയത്. മരുന്നില്‍ അടങ്ങിയ സൂക്ഷ്മാണു രോഗികള്‍ക്ക് പെട്ടെന്ന് രോഗമുക്തി നല്‍കുകയും കൃത്രിമ ഓക്‌സിജനെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നതാണ് പരീക്ഷണത്തില്‍ തെളിഞ്ഞത്.