HomeKeralaകോവിഡ് സാഹചര്യങ്ങൾ നേരിടാൻ തയ്യാറാണെന്ന് കോഴിക്കോട് ഡിഎംഒ

കോവിഡ് സാഹചര്യങ്ങൾ നേരിടാൻ തയ്യാറാണെന്ന് കോഴിക്കോട് ഡിഎംഒ

കോഴിക്കോട് ജില്ലയിൽ കോവിഡ് വ്യാപനം ഉയർത്തുന്ന ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിവരുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ . പിയൂഷ് .എം അറിയിച്ചു .

നിലവിലുള്ള സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാൻ കഴിയുന്ന വിധവും ഭാവിയിൽ
വരാവുന്ന സാഹചര്യങ്ങളെ മുമ്പിൽ കണ്ടും ബെഡുകളുടെ ലഭ്യത ഉറപ്പു
വരുത്താനുള്ള എല്ലാ ആസൂത്രണങ്ങളും ജില്ലാ ഭരണ കൂടവും ആരോഗ്യ വകുപ്പും
ചേർന്ന് നടത്തിയിട്ടുണ്ട് .സർക്കാർ ആശുപത്രികൾ ,എഫ് എൽ ടി സികൾ , എസ് എൽടിസികൾ , ഡോമിസില്ലരി കെയർ സെന്ററുകൾ എന്നിവയിലെല്ലാം മതിയായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് .കോവിഡ് ചികിത്സ ലഭിക്കുന്ന ആശുപത്രികളിലെല്ലാം
വെന്റിലേറ്ററുകളുടെയും ഐസിയു സൗകര്യങ്ങളുടെയും ലഭ്യത പരമാവധി ഉറപ്പു
വരുത്തിയിട്ടുണ്ട് .കോവിഡ് പോസിറ്റിവായി വീടുകളിൽ കഴിയുന്നവരുടെ ആരോഗ്യ
സുരക്ഷയും സാമൂഹിക സുരക്ഷയും ഉറപ്പു വരുത്തുന്നതിനായി അതാത് തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളും പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളും എല്ലാ
തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു .

ഈ തയ്യാറെടുപ്പുകൾക്കൊപ്പം രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കാനുള്ള
സാഹചര്യങ്ങൾ ഒഴിവാക്കാൻ മൂന്ന് തലത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ്
ഊർജ്ജിതമാക്കിയിട്ടുള്ളത് .കോവിഡിന് അനുയോജ്യമായ ആരോഗ്യ ശീലങ്ങൾ
കർശനമായി പാലിക്കുകയാണ് ഇതിൽ ആദ്യത്തെ തലം.മാസ്ക് ശരിയായ വിധം ധരിക്കുക , കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് അണുവിമുകതമാക്കുക , ആളുകൾ തമ്മിൽ
സാമൂഹിക അകലം പാലിക്കുക, ആൾക്കുട്ടമുണ്ടാകുന്ന സാഹചര്യങ്ങൾ പൂർണ്ണമായി ഒഴിവാക്കുക, ഒഴിവാക്കാൻ പറ്റുന്ന ചടങ്ങുകളും അഘോഷങ്ങളും യാത്രകളും ഒഴിവാക്കുക എന്നിവയിലൂടെ കോവിഡ് വ്യാപനം നിയന്ത്രണാതീതമാകാതെ
പ്രതിരോധിക്കാൻ നമുക്ക് കഴിയും.ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ
വിട്ടുവീഴ്ചയില്ലാതെ പാലിക്കാൻ എല്ലാവരും തയ്യാറാകണം .കൂടുതൽ ഗുരുതരമായ
പ്രത്യാഘാതങ്ങളും സാമൂഹ്യ വ്യാപനത്തിലുടെയുണ്ടാകാവുന്ന മരണ സാധ്യതകളും കുറയ്ക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സമയമാണിത് .

കോവിഡ് രോഗ സാധ്യതയുള്ള എല്ലാവരെയും ടെസ്റ്റിന് വിധേയമാക്കുകയാണ്
രണ്ടാമത്തെ തലം. സമൂഹത്തിൽ എത്രമാത്രം രോഗം വ്യാപിച്ചു എന്നറിഞ്ഞാലേ
പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി ആസൂത്രണം ചെയ്യാനാവൂ.
പോസിറ്റീവായവർക്ക് അവരുടെ രോഗത്തിൻ്റെ തീവ്രതയനുസരിച്ച് ചികിത്സ നൽകാനും ക്വാറൻ്റൈൻ ചെയ്യാനും അതുവഴി മറ്റുള്ളവരിലേക്കുള്ള പകർച്ചാ സാധ്യതകൾ പരമാവധി ഒഴിവാക്കാനും ടെസ്റ്റിങ്ങിലൂടെ മാത്രമേ സാധിക്കൂ. അതുകൊണ്ട് പൊതുജനങ്ങളുമായി കൂടുതൽ സമ്പർക്കം വരുന്ന തൊഴിലുകളിലേർപ്പെടുന്നവർ-
മാർക്കറ്റുകളിലും പൊതു വാഹനങ്ങളിലും ജോലി ചെയ്യുന്നവർ , കോവിഡ്
പോസീറ്റിവായവരുമായി ഏതെങ്കിലും തരത്തിൽ നമ്പർക്കമുണ്ടായവർ, പനി, ജലദോഷം, തലവേദന, ചുമ, ശ്വാസതടസ്സം ,ക്ഷീണം തുടങ്ങിയ രോഗലക്ഷണമുള്ളവർ
തുടങ്ങിയവരെല്ലാം കോവിഡ് ടെസ്റ്റിന് വിധേയമാകുകയും രോഗമുണ്ടോ എന്ന്
ഉറപ്പു വരുത്തുകയും ചെയ്യണം. പോസിറ്റിവായാൽ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം അനുയോജ്യമായ ക്വാററ്റൈൻ കർശനമായി പാലിക്കണം.സ്വയം രോഗം
വരാതിരിക്കാനും മറ്റുള്ളവർക്ക് രോഗം പകർത്താതിരിക്കാനും ഓരോ വ്യക്തിയും
തികഞ്ഞ ജാഗ്രതയും കരുതലും പുലർത്തണമെന്നും ഡിഎംഒ അറിയിച്ചു.

Most Popular

Recent Comments