ടിപിആർ കൂടിയ ജില്ലകളിൽ ശക്തമായ നടപടിയെടുക്കാൻ ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ടെസ്റ്റ് പോസിറ്റീവിറ്റി കൂടിയ തൃശൂര്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്ഗോഡ് എന്നീ ജില്ലകളിലെ ഉദ്യോഗസ്ഥരുടെ യോഗംത്തിലാണ് തീരുമാനം.
ഈ ജില്ലകളെല്ലാം ടെസ്റ്റിംഗ് ടാര്ജറ്റ് കൈവരിച്ചിട്ടുണ്ട്. എങ്കിലും രോഗ വ്യാപന സാധ്യതയുള്ള സ്ഥലങ്ങളില് പരിശോധനകള് പരമാവധി കൂട്ടെണ്ടതായുണ്ട് . ഇതിനായി ക്വാറന്റൈനും കോണ്ടാക്ട് ട്രെയ്‌സിംഗും ശക്തമാക്കണം. . അനുബന്ധ രോഗമുള്ളവരെ കോവിഡ് ആശുപത്രികളില് പ്രവേശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ നിർദേശം നൽകി. ഇതോടൊപ്പം അവബോധ പ്രവര്ത്തനങ്ങള് കൂടുതല് ഊര്ജിതമാക്കും.മൂന്നാം തരംഗം മുന്നില് കണ്ടുള്ള പ്രവര്ത്തനങ്ങള് ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
പരമാവധി ആളുകള്ക്ക് വാക്‌സിന് നല്കി പ്രതിരോധം തീര്ക്കണം. ഇതിനായി വാക്‌സിനേഷന് പ്രക്രിയ ശക്തിപ്പെടുത്തും. ആരോഗ്യ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി ഡോ. രാജന് എന്. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടര് ഡോ. വി.ആര്. രാജു, അഡീഷണല് ഡയറക്ടര്മാര്, ജില്ലാ സര്വയലന്സ് ഓഫീസര്മാര്, ലാബ് സര്വയലന്സ് ടീം എന്നിവര് യോഗത്തില് പങ്കെടുത്തു.