നാളെ മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍

0

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്ത് ചൊവാഴ്ച മുതല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങളേക്കാള്‍ കടുത്തതായിരിക്കും നാളെ മുതല്‍ ഉണ്ടാവുക.

. അവശ്യ സര്‍വീസ് ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കടുത്ത നിയന്ത്രണം
. സംസ്ഥാന – കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അതിൻ്റെ കീഴില്‍ വരുന്ന സ്വയംഭരണ സ്ഥാപനങ്ങള്‍, അവശ്യ സേവന വിഭാഗങ്ങള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍, വ്യക്തികള്‍ തുടങ്ങിയവര്‍ക്ക് മാത്രം പ്രവര്‍ത്തിക്കാം.
. ഇതല്ലാത്ത സ്ഥാപനങ്ങളില്‍ അത്യാവശ്യം വേണ്ട ജീവനക്കാര്‍ മാത്രം
. ഇവിടങ്ങളില്‍ ആവശ്യത്തിലധികം ജീവനക്കാരുണ്ടോ എന്ന് സെക്ടറല്‍ മജിസേട്രേറ്റുമാര്‍ പരിശോധിക്കും
. അവശ്യ സേവനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍, വ്യവസായ ശാലകള്‍, സംഘടനകള്‍ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം
. ഇത്തരം സ്ഥാപനങ്ങളിലേയും സംഘടനകളുടേയും ജീവനക്കാരുടെ യാത്ര അതത് സ്ഥാപനങ്ങള്‍ അനുവദിക്കുന്ന സാധുവായ തിരിച്ചറിയല്‍ രേഖ പ്രകാരം.
മെഡിക്കല്‍ ഓക്‌സിജന്‍ വിന്യാസം ഉറപ്പു വരുത്തണം. ഓക്‌സിജന്‍ ടെക്‌നീഷ്യന്മാര്‍, ആരോഗ്യ -സുചീകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ രേഖ കരുതണം
. ടെലികോം സര്‍വീസ്, അടിസ്ഥാന സൗകര്യം, ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍, പെട്രോനെറ്റ്, പെട്രോളിയം, എല്‍പിജി യൂണിറ്റുകള്‍ എന്നിവ അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവര്‍ക്ക് സ്ഥാപനങ്ങള്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് യാത്ര ചെയ്യാം
. ഐടി മേഖലയില്‍ സ്ഥാപനം പ്രവര്‍ത്തിക്കാന്‍ അത്യാവശ്യം വേണ്ട ആളുകള്‍ മാത്രമേ ഓഫീസില്‍ എത്താവൂ. പരമാവധി ആളുകള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം ഒരുക്കണം
. രോഗികള്‍, കൂടെയുള്ള സഹായികള്‍ എന്നിവര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ യാത്ര ചെയ്യാം
. ആശുപത്രികള്‍, ഫാര്‍മസികള്‍, പത്രമാധ്യമങ്ങള്‍, ഭക്ഷണം, പലചരക്ക് കടകള്‍, പഴക്കടകള്‍, പാല്‍- പാലുല്‍പ്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന കേന്ദ്രങ്ങള്‍, ഇറച്ചി-മത്സ്യ വിപണന കേന്ദ്രങ്ങള്‍, കള്ള് ഷാപ്പുകള്‍ എന്നിവയ്ക്ക് മാത്രം പ്രവര്‍ത്തിക്കാം.
. വാഹനങ്ങളുടെ അറ്റകുറ്റപ്പണി, സര്‍വീസ് കേന്ദ്രങ്ങള്‍ എന്നിവയ്ക്കും പ്രര്‍ത്തിക്കാം
. ആളുകള്‍ പുറത്തിറങ്ങി സാധനങ്ങള്‍ വാങ്ങുന്നതിന് പകരം ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം
. സ്ഥാപനങ്ങളില്‍ ഉടമകളും ജീവനക്കാരും ഇരട്ട മാസ്‌ക്ക് ഉപയോഗിക്കണം
. രാത്രി ഒമ്പതിന് മുമ്പ് കടകള്‍ അടയ്ക്കണം
. റസ്റ്റോറന്റുകളിലും ഭക്ഷണ ശാലകളിലും പാര്‍സല്‍ മാത്രമേ അനുവദിക്കൂ
. ബാങ്കുകള്‍ രാവിലെ 10 മുതള്‍ ഉച്ചക്ക് ഒന്നുവരെ മാത്രം പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു വരെ പ്രവര്‍ത്തിക്കും.
. ദീര്‍ഘദൂര ബസുകള്‍, ട്രെയിനുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. യാത്രാ രേഖകളും ഉണ്ടായിരിക്കണം
. വിവാഹത്തിന് പരമാവധി 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്കും പങ്കെടുക്കാം
. റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും
. അതിഥി തൊഴിലാളികള്‍ക്ക് അവരുടെ മേഖലകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജോലി ചെയ്യാം.
. ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍ക്ക് എത്താം. ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് മാറ്റം വരാം
. എല്ലാ തരത്തിലുള്ള സിനിമ- സീരിയല്‍ ചിത്രീകരണങ്ങള്‍ നിര്‍ത്തിവെക്കണം